എച്ച്1എൻ3 (H10N3) പക്ഷിപ്പനി ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലാണ് സംഭവം. ലോകത്ത് ആദ്യമായാണ് മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതെന്ന് റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കിഴക്കേ ചൈനയിലെ ജിയാങ് എന്ന സ്ഥലത്താണ് 41 വയസ്സുകാരനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചൈനയിലെ ദേശീയ ആരോഗ്യസമിതിയാണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. അധികം - വൈകാതെ ഇയാളെ ഡിസ്ചാർജ് ചെയ്യും.
ഷൻജിയാങ്ങിലാണ് ഇയാൾ താമസിക്കുന്നത്. ഏപ്രിൽ 28 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാണ്ട് ഒരു മാസത്തിനു ശേഷമാണ് ഇയാൾക്ക് H10N രോഗബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇയാളിൽ വൈറസ് ബാധിച്ചതെന്ന് ചൈനീസ് ആരോഗ്യ സമിതി പറഞ്ഞിട്ടില്ല.
വളരെ നേരിയ ലക്ഷണങ്ങളും അത്ര ഗുരുതരമല്ലാത്ത വൈറസുമാണ് ഇത്. രോഗവ്യാപന സാധ്യതയും വളരെ കുറവാണ്.

So sad
ReplyDelete